Vidyarambham : 9446061160, Offerings: 9846151002 Information: 97440 01109
Change Language
നവരാത്രി ഇന്ത്യയിലെ പ്രധാനപ്പെട്ട ഹിന്ദു ഉത്സവങ്ങളിലൊന്നാണ്. “നവ” എന്നത് ഒൻപത് എന്നും “രാത്രി” എന്നത് രാത്രികൾ എന്നും അർഥം വരുന്നുവെന്ന് പോലെ, ഒൻപത് രാത്രികളിലും പത്ത് ദിവസങ്ങളിലും ഈ ഉത്സവം ആഘോഷിക്കപ്പെടുന്നു. ദുർഗ്ഗാദേവിയുടെ വിവിധ രൂപങ്ങളെയാണ് ഈ ദിവസങ്ങളിൽ ആരാധിക്കുന്നത്.
നവരാത്രി മഹോത്സവം
ശ്രീദുർഗ്ഗാദേവി, ശ്രീമഹാലക്ഷ്മി, ശ്രീ സരസ്വതി എന്നീ മൂന്ന് ഭാവങ്ങളിലായി പരാശക്തിയെ ഉപാസിക്കുന്ന സമ്പ്രദായം നമ്മുടെ പൂർവ്വികരായ മഹർഷിമാർ അരുളി ചെയ്തിട്ടുണ്ട്. പ്രപഞ്ചത്തിലെ ദുഷ്ടശക്തികളെ ഇല്ലാതാക്കുന്ന ദുർഗ്ഗയും എല്ലാവർക്കും അനുഗ്രഹം ചൊരിയുന്ന മഹാലക്ഷ്മിയും, ജ്ഞാനം പകർന്ന് ഉയർന്ന തലത്തിലേക്ക് കൈപിടിച്ച് ഉതകുന്ന സരസ്വതിയും ശക്തിസ്വരൂപിണിയുടെ വിവിധ രൂപഭാവങ്ങളെ മനസ്സിലാക്കി തരുന്നു. മനുഷ്യരാശിയുടെ സർവ്വതോന്മുഖമായ പുരോഗതിയ്ക്ക് ദേവിയുടെ വിവിധ ഭാവങ്ങളിലൂടെയുള്ള ഉപാസന പര സഹസം വർഷങ്ങളായി നാം ആചരിച്ച് വരുന്നതാണ്. മുന്ന് ദിവസങ്ങളിൽ ദുർഗ്ഗയായും മുന്ന് ദിവസങ്ങളിൽ ലക്ഷ്മിയായും മൂന്ന് ദിവസങ്ങളിൽ സരസ്വതിയായും ദേവിയെ പൂജിച്ച് സംപ്രീതയാക്കുന്ന ഈ ഒൻപത് ദിവസങ്ങൾ " നവരാത്രം' എന്ന പേരിൽ ആണ് അറിയപ്പെടുന്നത്. നവരാത്രി സരസ്വതി പൂജകളിലൂടെ ശക്തി, സമ്പത്ത്, ജ്ഞാനം എന്നീ മൂല്യങ്ങളുടെ പ്രാധാന്യം മനുഷ്യജീവിതത്തിൽ എത്രത്തോളം പ്രധാനമാണെന്ന് വ്യക്തമാക്കുന്നു.
ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ നവരാത്രി ദിനങ്ങൾ സരസ്വതിപൂജയോടും വിദ്യാരംഭത്തോടും സംഗീത-നൃത്ത ആരാധനകളോടും പൂജാവെപ്പോടും ബന്ധപ്പെട്ട് പ്രത്യേകമായി ആഘോഷിക്കുന്നു. വിദ്യാദേവത ജഗദംബിക സരസ്വതീ ഭാവത്തിൽ കുടി കൊള്ളുന്ന ആവണംകോട് ക്ഷേത്രത്തിൽ നവരാത്രി പ്രസിദ്ധമാണ്. കലാകാരന്മാരും വിദ്യാർത്ഥികളും ഈ പുണ്യസങ്കേതത്തിൽ ദർശനത്തിനു വന്നു ചേരുന്നു. ഗുരുക്കന്മാർ, ആചാര്യന്മാർ കുരുന്നുകൾക്ക് ഹരിശ്രീ കുറിക്കുന്നതും ഈ ക്ഷേത്രത്തിൽ തന്നെ.

വിദ്യാരംഭം
മീനമാസത്തിലെ ഉത്രം നാളിൽ ആറാട്ട് വരുന്ന രീതിയിൽ 10 ദിവസം കണക്കാക്കി ഉത്സവം കൊടിയേറുന്നു. കൊടിമരം ആക്കാൻ പാകത്തിലുള്ള അടക്കാ മരം മുറിച്ചെടുത്ത്, ദേവീ നാമം ചൊല്ലി തെക്ക് കിഴക്ക് ഭാഗത്തുള്ള ദേവസ്വം മണ്ണിൽ തൊടീച്ച്, നാടു ചുറ്റി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ കവാടം വഴി എത്തിക്കുന്ന ചടങ്ങ് അതി പുരാതനവും, പ്രത്യേകത നിറഞ്ഞതുമാണ്. ക്ഷേത്രത്തിലെത്തിക്കുന്ന അടക്കാമരം ആവണംകോട് ആശാരിമാരിൽ നിയുക്ത കുടുംബക്കാർ ചെത്തി ഒരുക്കി കൊടിമരമാക്കി മാറ്റുന്നു. ആലിന്റെ ഇലയും, മാവിന്റെ ഇലയും വെച്ച് കെട്ടി അലങ്കരിക്കുന്ന കൊടിമരം നാട്ടുകാർ ചേർന്നു ക്ഷേത്രത്തിനു മുൻപിൽ കുഴിച്ചിടുന്നു. ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിൽ കാർമ്മിക പൂജാദികൾക്ക് ശേഷം ഉത്സവം കൊടിയേറുന്നു. 2024 ൽ മാർച്ച് 16 നാണ് കൊടിയേറ്റ്.


പൂജവെപ്പ്
മാർച്ച് 21 നാണ് പൂരം. പകൽ പൂരവും രാത്രി പൂരവും ഉണ്ട്. രാത്രിയാണ് എഴുന്നളിപ്പ്. പകൽ പൂരം ക്ഷേത്ര മതിലിനു പുറത്താണ് പതിവ്. രാത്രി പൂരം ക്ഷേത്ര മതിനകത്താണ്. കൊമ്പുപറ്റും, പാണ്ടി മേളവും, പഞ്ചവാദ്യവും ഉണ്ടാകും. പരിശു കൊട്ട് എന്ന അതി പുരാതന കൊട്ട് രീതിയോടെയാണ് പൂരം അവസാനിക്കുന്നത്.
ക്ലാസ്സിക്കൽ നൃത്തസംഗീതോത്സവം
മാർച്ച് 24 നാണ് മനക്കൽ പൂരം. ക്ഷേത്ര ഊരാള കുടുംബമായ ആവണംകോട് മൂത്തമനയിലേക്ക് എഴുന്നള്ളുന്ന ദിവസമാണ് മനക്കൽ പൂരം. മനക്കൽ ഇറക്കി പൂജയുടെ അടയും അപ്പവും വഴിപാട് ശ്രേഷ്ഠമാണ്. വർഷങ്ങളായി മുടങ്ങി കിടന്ന മനക്കൽ പൂരം ഈ അടുത്ത കാലത്താണ് പുനരാരംഭിച്ചത്.


വിശേഷാൽ നവരാത്രി പൂജകൾ
നവരാത്രിയുടെ ഭാഗമായി തന്ത്രിയുടെ നേത്രത്വത്തിൽ ദ്വാദശാക്ഷരി ലക്ഷാർച്ചനയും നവരാത്രി പൂജകളും നടത്തി വരുന്നു. ഈ ക്ഷേത്രത്തിലെ മാത്രം പ്രത്യേകതയായ സാരസ്വതഘൃതം തയ്യാറാക്കുന്നതും നവരാത്രി ദിനങ്ങളിലാണ്.
